Friday, February 12, 2010

മഴ

മനം നൊന്ത മാനംമധുര നൊമ്പരത്താലെഴുതുന്ന കവിത..!

സ്വപ്നഭംഗം

മനസ്സിനെമാനഭംഗപ്പെടുത്തിയതിനാണ്‌സ്വപ്നങ്ങളെ അറസ്റ്റു ചെയ്തത്..!

കുടിക്കടം

കടമെടുത്ത് വീടെടുത്തതിനാലാവണംസ്വന്തം വീടും വീട്ടുകാരും നാട്ടുകാരുമെന്നോട്ഒരു വാടകക്കാരനോടെന്നോണം പെരുമാറുന്നത്..!

കുടിശ്ശിക

ശേഷപത്രം കടബാധ്യതകളുടെ കുന്നാണ്‌.അതടച്ചുതീര്‍ക്കാന്‍ഞാനെന്റെ ജീവിതത്തിന്റെകൊടുമുടിയില്‍ കയറിയിരിക്കുന്നു ..!

ക്ഷണം

നാളെ എന്റെ തല കൊയ്യപ്പെടുകയാണ്‌.

മതക്കോമരമാണ്‌ മുഖ്യ കശാപ്പുകാരന്‍.

വന്നാല്‍ കുടിക്കാന്‍ഒരു കോപ്പ ചുടു ചോര തരാം!

ജനിമൃതികള്‍ജനനത്തിന്റെ കാഹളമാണ്‌ ഉദയംമരണത്തിന്റെ മുറവിളി അസ്തമനവും !ചാനല്‍ചാറ്റ്വരൂ,ആരോമലേനേരമായിചാനല്‍ച്ചോലയില്‍നീരാടിപൈങ്കിളിച്ചില്ലയിലിരുന്ന്പരമ്പര പരദൈവങ്ങളെവാഴ്ത്തുവാന്‍..!

തെണ്ടികള്‍വേദിയില്‍ വിശപ്പിന്റെ വാര്‍ഷികാഘോഷം. വിപുലമായ ചടങ്ങുകളുണ്ടായിരുന്നു. അശരണര്‍ ആര്‍ത്തിരമ്പിയെത്തി. അണിയറയില്‍ ഇടങ്കണ്ണിട്ട ഒരവശനാണത് കണ്ടുപിടിച്ചത്: മുഖ്യ സംഘാടകനായ മാന്യന്‍ പിച്ചപ്പത്രത്തില്‍ നിന്നും കയ്യിട്ടുവാരുന്നു..! " തെണ്ടീ..." എന്ന വിളി തൊണ്ടയോളമെത്തി. വിളിച്ചില്ല. ആ പേരു വിളിച്ച് ഈ തൊഴിലിന്റെ മാന്യത കളയരുതല്ലോ..!

കഥ
ആരോ... മുയ്യം രാജന്‍
"ഒരു
നേര്‍ച്ചയുണ്ട്.."
ഉള്ളിലാണ്‌ ഉരുവിട്ടതെങ്കിലും ഇരുളിന്റെ കയത്തില്‍ നിന്നതാരോ ഏറ്റു പിടിച്ചു.
"നടയടച്ചു കാണുമല്ലോ..നീയെന്തേ ഇത്രേം വൈക്യെ.."
ചുറ്റും കണ്ണോടിച്ചു. ആള്‍ പെരുമാറ്റമെങ്ങുമില്ല. ചടുല താളത്തില്‍ തുടങ്ങി മെല്ലെ പതിഞ്ഞില്ലതാവുന്ന ഒരു കാലൊച്ച. ചൂട്ടാണോ ചുണ്ടിലെരിയുന്ന കനലാണോ ഒരു മിന്നലാട്ടം പോലെ കണ്ണിലുടക്കിയത്..?
ഇരുളാണ്‌ സാക്ഷി.
ഈ വഴി രണ്ടേ രണ്ട് ബസ്സേയുള്ളു. ടൌണ്‍ ഭാഗത്തേക്കുള്ള അവസാന ബസ് ആറരയ്ക്കാണോ ഏഴിനാണോയെന്ന് നല്ല നിശ്ചയമില്ലായിരുന്നു. പ്രധാന റോഡില്‍ നിന്നും ഒരു വിളിപ്പാടകലെയായപ്പോഴേക്കും ബസ് പോകുന്നതിന്റെ മുരള്‍ച്ച കേട്ടു.
കവലയിലെത്തിയപ്പോള്‍ കാവിലേക്കിനി അധിക ദൂരമില്ലെന്ന് അടയാളപ്പെടുത്തുന്ന ബോര്‍ഡ് കണ്ണില്‍ തറച്ചു. കളിയാട്ടത്തിന്റെ വിവരണങ്ങളും തെയ്യത്തിന്റെ ചിത്രവും പതിച്ച ഹോര്‍ഡിങുകള്‍ എല്ലാ കവലകളിലുമുണ്ട്. മടക്ക ബസ്സ് തരപ്പെടുമോ..?
മൈത്രി ഹൌസിങ് കോളനിയിലെ പുതിയ അന്തേവാസിയാണ്‌ ഞാന്‍. ഞാനെന്നു്‌ പറഞ്ഞൂടാ, ഞങ്ങളെന്ന് പറയണം. ഞാനും ഭാര്യ ഗോമതിയും. ജനിച്ചു വളര്‍ന്ന തറവാട് മണ്ണടിഞ്ഞു പോയെങ്കിലും അവിടേക്ക് അധിക ദൂരമില്ലിവിടുന്ന്.
"കൂടെ ഞാനും വരണോ.."
ഗോമതി ചോദിച്ചിരുന്നു.
" ബസ്സ് കിട്ടിയില്ലെങ്കില്‍ ഇരുട്ടത്ത് നിനക്കത്രേം ദൂരംനടക്കാന്പ്രയാസമായിരിക്കും.."
അവള്‍ക്കില്ലാത്ത അസുഖങ്ങളൊന്നുമില്ല, എനിക്കതിനപ്പുറവും.
നീണ്ട പ്രവാസം പതിച്ചു തരുന്ന പ്രധാന സമ്പാദ്യം ഇതൊക്കെ തന്നെയാണ്‌.
സന്ധ്യ കഴിഞ്ഞാല്‍ ഓട്ടോ പോലുംകിട്ടില്ല. റോഡിന്റെ ദുസ്ഥിതി തന്നെ പ്രധാന കാരണം. വഴിവിളക്കുകളില്ലാത്ത ടാറിടാത്ത റോഡ്..കണ്ണൊന്ന്തെറ്റിയാല്‍അഗാധതയിലേക്ക്നിപതിച്ചേക്കാവുന്ന കല്‍വെട്ട് കുഴികളാണ്‌ കോളനിയിലേക്കുള്ള പ്രവേശ കവാടത്തിന്നിരുവശത്തും, ഇരയെ കാത്തിരിക്കുന്ന വന്‍സ്രാവിനെപ്പോലെ വായും പൊളിച്ച്. അതൊരു രക്ഷ കൂടിയാണ്‌. അപരിചതരുടെ ആഗമനവും ശല്യവും കുറയും.
നാട്ടിലെത്തിയതില്‍ പിന്നെ എല്ലാറ്റിനും വേവലാതിയാണ്‌. തികച്ചും മാറി മറഞ്ഞ ജീവിത രീതി. സദാ കൂട്ടില്‍ അടച്ചിട്ട പൈങ്കിളിയെപ്പോലായിപ്പോയിരിക്കുന്നു. ദൂരദേശങ്ങളില്‍ ഭര്‍ത്താക്കന്മാരുമൊത്ത് ചേക്കേറിയ കുട്ടികളുടെയും അവരുടെ കൊച്ചുമക്കളുടേയും കൊഞ്ചലുകള്‍ ടെലിഫോണില്‍ കേള്‍ക്കുമ്പോള്‍ ലഭിക്കുന്ന ചെറിയ ആനന്ദം... അതാണിപ്പോള്‍ ഗോമതിയ്ക്കും വലിയ ആശ്വാസം.
നെടും കുത്തായ കുന്നിന്റെ അടിവാരത്തിലാണ്‌ കാവ്.. ചിരപുരാതനമായ കാവാണ്‌. പുതുക്കിപ്പണിഞ്ഞതിനു്‌ ശേഷം നേരില്‍ കണ്ടിട്ടില്ല. നാട്ടില്‍ താമസമായന്ന് മുതല്‍ നിരീക്കുന്നതാണ്‌ ഒന്നിതു വരെ വന്നു പോകണമെന്നു്‌. നേരം ഒത്തു കിട്ടിയില്ല. ഉഗ്രമൂര്‍ത്തികളായ പരദേവതകളേയാണിവിടെ കുടിയിരുത്തിയിരിക്കുന്നത്. മുമ്പ് കാണുമ്പം കാവിനു്‌ മുന്നില്‍ വിശാലമായ പാടശേഖരമായിരുന്നു. അതിനുമപ്പുറം ഒരിക്കലും വറ്റാത്ത സ്നേഹമയിയായ പുഴ.. ജോലി തേടിപ്പോകുന്ന കാലത്ത് ഈ പ്രദേശം കുറുക്കന്മാരുടെ കൂടാരമായിരുന്നു.
ഇടിഞ്ഞു പൊളിഞ്ഞ് താറുമാറായി കിടന്ന ആ കാവിനെയാണ്‌ നാട്ടുകാര്‍ പുനരുധ്ധാരണം ചെയ്ത് നാടിന്റെ ഐശ്വര്യമാക്കി വളര്‍ത്തിയിരിക്കുന്നത്..
നാട് നിരന്തരം അത്യാഹിതങ്ങളാലും ദുര്‍മരണങ്ങളാലും പൊറുതി മുട്ടുമ്പോള്‍ നാട്ടുകാരും കുടുംബാവകാശികളും ജാഗരൂകരായി. തേരാ പാരാ നടന്ന ചെറുപ്പക്കാര്‍ക്കും ഒരരങ്ങായി. കാവുകള്‍ ഭക്തിമാര്‍ഗത്തിന്റെ മാത്രം നിദാനങ്ങളല്ല, ജനസമുച്ചയത്തെ ഒന്നിച്ചു നിര്‍ത്താനുള്ള ഉപാധി കൂടിയാണ്‌..
ഗൃഹപ്രവേശത്തിന്റന്ന് വീട്ടില്‍ മുത്തപ്പന്‍ കോലം കെട്ടിയാടിച്ചപ്പോള്‍ ചെയ്ത അരുളപ്പാടാണ്‌: സമീപ പ്രദേശങ്ങളിലെ ആരാധനാലയങ്ങളില്‍ നേര്‍ച്ചകള്‍ വേണം. നാടിനും വീടിനുമത് ഗുണം വരുത്തും!
റോഡിനിരുവശത്തുമുള്ള കൂറ്റന്‍ കുന്നുകള്‍ക്കിടയില്‍ അരഞ്ഞാണം മാതിരി ഇഴപിരിഞ്ഞു കിടക്കുന്ന ടാറിട്ട റോഡ്.. പരികര്‍മ്മികളൊഴിച്ചാല്‍ കാവിനടുത്ത് ആള്‍പ്പാര്‍പ്പ് കമ്മിയാണ്‌. പ്രാര്‍ഥനയോടെ നിലകൊള്ളുന്ന വിളക്കുകാലുകളിലെ ദീപങ്ങളെ ഒരല്പം മുമ്പാണ്‌ മഴ കെടുത്തി കളഞ്ഞത്. ആരോ കൂടെ നടക്കുന്നുണ്ടോ..?
സംശയം തീര്‍ത്തു കൊണ്ട് ചരല്‍ വാരിയെറിയുന്നത് മാതിരി ഒരു പേമാരി പിന്നാലെ പാഞ്ഞെത്തി, ആര്‍ത്തലച്ച് പെയ്തു.. തലയ്ക്കു മുകളില്‍ ഫോള്‍ഡിങ് കുട കോമാളിയെപ്പോലെ കാറ്റില്‍ ചാഞ്ചാടി. ദേഹമാസകലം നനഞ്ഞു. മുണ്ട് മാടി മുറുക്കിക്കുത്തി. ടോര്‍ച്ചില്‍ നിന്നും ചിന്നിത്തെറിക്കുന്ന വെളിച്ചം മഴച്ചീളുകളെ നൃത്തം ചെയ്യിച്ചു.
തിരുനടയിലെത്തിയപ്പോള്‍ കണ്ണുകള്‍ കരകവിഞ്ഞു. പണ്ട് കണ്ട കാടും പരിസരവുമല്ലിന്ന്. എല്ലാം മാറിപ്പോയിരിക്കുന്നു. കാവിതേച്ച മതിലിനപ്പുറമന്ന് കുണ്ടനിടവഴിയായിരുന്നു. കുറുനരികളും കാട്ടുകോഴിയും സദാ സല്ലപിച്ചിരുന്നിടം.
വിജനതയുടെ വീര്‍പ്പ് ഉള്ളിലടക്കി മൌനം കൊള്ളുകയാണ്‌ പുതിയകാവ്. നെയ്‌വിളക്കുകള്‍ മുനിഞ്ഞു കത്തുന്നുണ്ട്... ഭക്തിയുടെ നിറവില്‍ ഉള്ളിലൂടൊരാന്തല്‍ പാഞ്ഞു പോയി. ഉള്ളില്‍ നേരിയ പേടിയുണ്ട്.
കാല്‍ക്കീഴില്‍ തണുപ്പ് തിണര്‍ത്തു. നിട്ടന്‍ കുന്നിറങ്ങി കുട്ടിക്കാലത്ത് നിരവധി തവണ നടന്ന വഴിയാണിത്, വീരാനിക്ക തോണിയില്‍ കൊണ്ടുവരുന്ന കക്കയും പുഴമീനും വാങ്ങിക്കാന്‍, പട്ടാളത്തില്‍ നിന്നും വരുന്ന മാമനത് വല്യ പഥ്യമായിരുന്നു.
അന്നീ കാവും പരിസരവും അന്യാധീനപ്പെട്ടു കിടക്കുകയായിരുന്നു. സാമൂഹ്യദ്രോഹികളുടെ സ്ഥിരം വാസസ്ഥലം. ശീട്ടുകളി, കള്ളുകുടി, പെണ്ണുപിടി..... പകല്‍ പോലും പേടി മൂലം അധികമാരും വഴി നടക്കില്ല. കാലാന്തരത്തില്‍ പ്രതിഷ്ഠ വരെ മോഷ്ടിച്ച് നാട് കടത്തി.. ! എന്തായാലും അവര്‍ക്കെല്ലാം നല്ലോണം കിട്ടി. അവരില്‍ ചിലരുടെ കുടുംബം തന്നെ വേരറ്റു പോയി. വിശ്വാസം തന്നെയാണ്‌ എപ്പോഴും വലുത്.
തൊഴുതു പിന്തിരിയുമ്പോള്‍ അപശകുനം പോലെന്തോ വിലങ്ങനെ ചാടി.. ഒരു കരിമ്പൂച്ച! അതിന്റെ കണ്ണുകളില്‍ കനല്‍ കത്തിജ്ജ്വലിച്ചു. വല്ലാതെ പേടിച്ചു പോയി. ഏതോ അശരീരികള്‍ ഇപ്പോള്‍ കാതുകളെ വലയം ചെയ്യുന്നുണ്ടോ..?
"കാത്തു രക്ഷിക്കണേ.."
നടയിറങ്ങും മുമ്പ് ഒരിയ്ക്കല്‍ക്കൂടി അഞ്ജലീബധ്‌നായി.
"ഹരിദാസനല്ലെ.."
"അതേ...ആരാ..?"
അടഞ്ഞ ശ്രീകോവിലിലേക്ക് വിശ്വാസം വരാതെ പിന്തിരിഞ്ഞു നോക്കി. ഒന്നുമില്ല. ആരുമില്ല. വെറുതേ തോന്നുന്നതായിരിക്കും...? മണിക്കിണറില്‍ കിടന്നാരോ കൈകാലിട്ടടിക്കുന്നുണ്ടോ..? പരദേവതകള്‍ പള്ളിയുണരുന്നതാണോ..?
കാലിലൂടെ അരിച്ചു കയറുന്ന വിറയല്‍ ശരീരമാസകലം പടര്‍ന്നേറുമ്പോള്‍ പരിസര ബോധം വീണ്ടെടുത്തു : ഇപ്പം നേരമെത്രയായിക്കാണും..?
"നമ്മ്ടെ ആ പഴയ കടങ്ങളൊക്കെ ഒന്ന് തീര്‍ക്കണ്ടെ.. എത്ര കാലായി കണ്ണിലെണ്ണയൊഴിച്ച് ഞാന്‍ കാത്തിരിക്ക്ന്ന്..."
ചുറ്റും ആരേയും കണ്ടില്ല ! മിത്തുകളാണ്‌ നാടിനു്‌ ചൈതന്യം പ്രദാനം ചെയ്യുന്നത്.
കരിന്തിരി കത്തുന്ന തിരിനാളങ്ങള്‍ കണ്ണിലേക്ക് ഇരുളിനെ ആവാഹിപ്പിച്ചു.
"ന്റെ പരദേവതേ..."
നാലടി നടന്നു കഴിഞ്ഞാല്‍ അസഹ്യമായ കിതപ്പാണിപ്പം.
ആകാശത്തിപ്പോള്‍ നിറക്കൂട്ടുകളുടെ പൂരം.. മഴ മാറിയിരിക്കുന്നു. നക്ഷത്രങ്ങള്‍ കണ്‍ നിറയെ ഭൂമിയെ കാണുകയാണ്‌. ഓര്‍മകളുടെ പൂത്തിരിയപ്പോള്‍ മിഴികളില്‍ മെല്ലെ കത്തിപ്പടരാന്‍ തുടങ്ങി..
ഒരു കുടക്കീഴില്‍, ഈ വഴികളിലെല്ലാം ഒപ്പം നടന്നവര്‍..ഒരേ സ്കൂളില്‍, ഒരേ ക്ലാസ്സില്‍, ഒരേ ബെഞ്ചില്‍ പത്താം തരം വരെ ഒപ്പരം പഠിച്ചവര്‍.. സ്വകാര്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വരെ അന്ന് ഒരേ നിറമായിരുന്നു.. ഫൈനല്‍ പരീക്ഷയില്‍ അനന്തന്‍ ദയനീയമായി തോറ്റു..എന്നും രണ്ടാമനായിരുന്ന ഞാന്‍ ക്ലാസ്സില്‍ ഒന്നാമനായി ജയിച്ചു. അതാണ്‌ തന്റെ പരാജയം. ആ തോല്‍വി അവനൊരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല, എനിക്കും... അതിനു ശേഷം, ഈ മുപ്പത്തിയേഴു വര്‍ഷത്തിന്നിടയില്‍ ഇതു വരെ മുഖാമുഖം കണ്ടിട്ടില്ല...ഒരു തീക്കനല്‍ പോലെ അതെല്ലായ്പ്പോഴും നെഞ്ചിനകത്ത് എരിയുന്നുണ്ട്..എന്നെക്കാളൊക്കെ വലിയവനായി വളരേണ്ട അവനിപ്പോള്‍ തലയ്ക്ക് വെളിവില്ലാതെ..
കരച്ചില്‍ വന്നു മുട്ടി.. എന്നാലും ഒരു നോക്കവനെ കാണാന്‍ കഴിഞ്ഞെങ്കില്‍.. ജരാനര അവനേയും ബാധിച്ചു കാണുമോ..? ഏതോ കാണാമറയത്തിരുന്ന് അവനെല്ലാം കാണുന്നുണ്ടാവും...കാണുന്നുണ്ടാവും...
കുന്നു കയറുകയാണ്‌.. സ്റ്റോപ്പിലേക്കിനിയുമെത്ര കാതം കാണും.? ബസ്സിന്റെ ഒച്ചയാണെന്ന് തോന്നുന്നു.. നടക്കാന്‍ തീരെ വയ്യ. പ്രായത്തിന്റെ തളര്‍ച്ച കാലുകളെ പിന്നിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നു...
അന്തരീക്ഷം വീണ്ടും ഇരുണ്ട് കനത്തു. മഴ കോരിച്ചൊരിയും മുമ്പ് ബസ് ഷെല്‍ട്ടറില്‍ എത്താന്‍ കഴിഞ്ഞാല്‍ നനയാതെ രക്ഷപ്പെടാം..
ഒരു വിധത്തില്‍ ഇഴഞ്ഞ് സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ബസ് മുരണ്ടും കൊണ്ട് കുന്നു്‌ കയറി മറയുന്നത് നിസ്സഹായനായി നോക്കി നിന്നു...
"ആരാ....കണ്ടിട്ട് ഇവിടെയുള്ള ആളല്ലെന്ന് തോന്നുന്നു..."
ശ്വാസം നേരെ വീണപ്പോഴാണ്‌ ബസ് സ്റ്റോപ്പില്‍ ഒരു വന്‍ ജനാവലിതന്നെയുണ്ടെന്ന് മനസ്സിലായത്. കാടു പോലെ മുടിയും താടിയും നീട്ടിയ ആരോ ഒരാള്‍ ചോരയില്‍ കുളിച്ച് ചളിയില്‍ വിറങ്ങലിച്ചു കിടക്കുന്നു.. ഇപ്പം പോയ ബസില്‍ നിന്നും തെറിച്ചു വീണതാണോയെന്നാണു്‌ സംശയം. ആളുകള്‍ കുടയും ടോര്‍ച്ചുമായി പല ഭാഗങ്ങളില്‍ നിന്നായി ഓടി വന്നു കൊണ്ടിരുന്നു...
" ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ..?"
ചോദ്യമിപ്പം എന്റെ നേര്‍ക്കാണ്‌. ഒരു സംശയക്കാരന്‍ മുഖത്തിനു്‌ നേരെ ടോര്‍ച്ച് മിന്നിച്ചു.
"ഞാന്‍.. പുതിയ താമസക്കാരനാണ്‌..ജോലിയില്‍ നിന്നും വിരമിച്ച് നാട്ടില്‍ വന്നിട്ടധികം നാളായിട്ടില്ല.."
ഒച്ച പുറത്ത് വരാത്ത വിധം അടഞ്ഞു പോയിരുന്നു. ശ്വാസമെടുക്കാനാവാതെ വാക്കുകള്‍ പലതവണ മുറിഞ്ഞു. വിശ്വാസം വരാതെ അയാള്‍ എന്നെ തന്നെ തുറിച്ചു നോക്കി. ആള്‌ മൂക്കറ്റം മോന്തിയിട്ടുണ്ട്.
ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടില്‍ അന്യനായിപ്പോകുന്ന അവസ്ഥ തികച്ചും അസഹനീയമാണ്‌.. ഒരു മാത്ര കാല്‍ക്കീഴില്‍ നിന്നും ഭൂമി ഒലിച്ചു പോകുന്നതു മാതിരി തോന്നി.
കാക്കപ്പട കണക്കെ ആളുകള്‍ ആര്‍ത്തലച്ച് വന്നും പോയും കൊണ്ടിരുന്നു. ആഗ്രഹമുണ്ടായിട്ടും അധികനേരം ആ കാഴ്ചയില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞില്ല..
ഗോമതി വീട്ടില്‍ തനിച്ചാണ്‌..അവളിപ്പം തന്നെ വല്ലാതെ പേടിച്ച് വിരണ്ടിരിക്കുകയാവും..
വളരെ പ്രയാസപ്പെട്ട് കാലുകളെ മുന്നോട്ട് തുഴയുമ്പോള്‍ ആരോ പിറകില്‍ നിന്നും വിളിച്ചു പറയുന്നത് കേട്ടു :
" അതു ഭ്രാന്തനൊന്നുമല്ല.. പണ്ടെങ്ങോ ഒളിച്ചോടിപ്പോയ നമ്മ്ടെ നാട്ടുകാരനാ...... ഇയ്യാളെ ഈ പരിസരത്ത് കാണാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി..പഠിച്ച് പഠിച്ച് തലതെറ്റിയതാന്നാ സംസാരം.."
" ഈശ്വരാ.."
ഇരുട്ടടിയേറ്റപോലെ നിന്ന നില്‍പ്പിലൊന്ന് പുളഞ്ഞു. കുടിക്കാന്‍ ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍,തൊണ്ട അത്രയ്ക്കും വരണ്ട് പോവുകയാണ്‌..
യുഗങ്ങള്‍ താണ്ടിയെന്നോണം എങ്ങനെയാണ്‌ വേച്ചുവേച്ച് വീട്ടുമുറ്റത്തെത്തിയതെന്നറിയില്ല ! മഴക്കാലമായിട്ടും ദേഹമാസകലം വിയര്‍ത്തു കുളിച്ചിരുന്നു...
"എന്തു പറ്റീ..എന്തു പറ്റീ..വയ്യെങ്കില്‍ ഞാന്‍ കൈയ്ക്കു പിടിക്കാം.."
"ദാസാ... ദാ...സാ.."
ബോധമറ്റ് വീഴും മുമ്പ് അദൃശ്യതയില്‍ നിന്നാരോ അങ്ങനെ സ്നേഹമസൃണമായി നീട്ടി വിളിയ്ക്കുന്നത് കേട്ടു...
ആരുടേതെന്നറിയുമായിരുന്നിട്ടും ബഹളം നിലച്ച ലോകത്ത് ഇനി ആ ഒച്ചയ്ക്കെന്ത് പ്രസക്തി..?

Tuesday, October 14, 2008

കവിത »

സ്വപ്നദര്‍ശനം

മുയ്യം രാജന്‍

-ഭൂമിയെ കടലെടുത്ത്ജീവജാലങള്‍

രണ്ടാമതും പുനര്ജനിയ്ക്കുമ്പോള്‍ഒച്ചയും

ബഹളവുമില്ലാത്ത ഒരു ലോകത്തെഞാന്‍ തീറെടുക്കും

ആകാശംമുട്ടെ വളര്ന്ന മണിമാളികയുടെ

മട്ടുപ്പാവിലേക്ക്മഴവില്ലു കൊണ്ട്

ഏണിപ്പടികള്‍ പണിയും.

മഴമേഘകൂട്ടങ്ങള്‍കുടിവെള്ളം ചോര്ത്തിത്തരും നേര്ത്ത

നിലാവലയില്‍മട്ടുപ്പാവിലൊറ്റയ്ക്കു-

ലാത്തുമ്പോള്‍താരകള്‍

കാതില്‍ കിന്നാരം പറയാനിറങ്ങിവരും

ചിന്നംപിന്നം പെയ്യുന്ന മഴ പിന്നെയും

കാലത്തെ കടലെടുത്ത കഥകളയവിറക്കും

അമ്മ പാടിയ താരാട്ടുപാട്ടു കാതോര്ത്ത്കള്ളയുറക്കം

നടിക്കുമ്പോള്‍പഴയ കാലത്തെ

പട്ടിണിയുടെയും പരിവട്ടത്തിന്റേയും കാര്യം

ദുസ്വപ്നങ്ങളില്‍പ്പോലും വന്നു

അലസോരപ്പെടുത്തരുതേയെന്നു ഉള്ളുരുകി പ്രാര്ത്ഥിക്കും -

%&%&%&

ഒരുക്കം

മനസ്സിന്റെ ആല്‍ബത്തില്‍നിന്നും

അമിതവര്‍ണ്ണമുള്ള കുറെ ഓര്‍മ്മകളെ

കോരിക്കളയണം

അവസാന നാള്‍ജീവിതത്തിന്‌ മോടികൂടിയെന്ന്‌

നാളെയാരും പഴിചാരരുത്‌

ചിന്തകള്‍ ചില്ലുമാളികകള്‍പണിയുമ്പോള്‍മരണപ്പിടച്ചിലി-

ല്‍തല്ലിയുടയ്ക്കാനെളുപ്പമുണ്ട്‌

കുഞ്ഞുങ്ങള്‍ക്കോരോ നല്ല ഉടുപ്പുകള്‍ -

ഭാര്യയ്ക്ക്‌ കടുംനിറത്തിലൊരു സാരി -

അവളെത്ര നാളായിപട്ടിണികൊണ്ട്‌വയര്‍ മുറുക്കിയുടുക്കാന്‍ തുടങ്ങിയിട്ട്‌

(ജഡമായാലും ജനം ഓടിക്കൂടുമ്പോള്‍ കാണാന്‍ മോടിവേണം)

അത്താഴത്തിന്‌പച്ചരിക്കഞ്ഞിയായാല്‍ ഉത്തമം

വേവാനും ദഹിക്കാനും എളുപ്പമുണ്ട്‌

കഞ്ഞിയോടൊപ്പം ഒഴിച്ചുകൂട്ടാനുള്ള കറി

ഭാര്യയുടെ കൈയ്യിലേല്‍പ്പിയ്ക്കുമ്പോ-

ള്‍കൈ ഒട്ടും വിറയ്ക്കരുത്‌;

തൊണ്ട ഇടറുകയുമരുത്‌.

അരൂപികളുടെ ആത്മഗതം

മുയ്യം രാജന്‍

മഴ വന്നു തൊടുമ്പോള്‍തോരാതെ പെയ്യുന്ന

അമ്മയുടെ താരാട്ടും

കണ്ണീരുമാണ്‌ ഓര്‍മ്മ വരിക.
കൊടും വേനലില്‍ ഉരുകുന്ന

വെയിലായി, അച്ഛന്‍കലി തുള്ളുന്നതും

കണ്ണുരുട്ടുന്നതും കാണാം.

കുളിര്‍ കാറ്റിന്‍ കൊഞ്ചലില്‍

‍പ്രണയിനിയുടെ വികാര വായ്പ്‌,

ശാപവചനങ്ങള്‍,ആത്മഹത്യാ ഭീഷണി, പയ്യാരങ്ങള്‍
അതെല്ലാം ഓര്‍ക്കുമ്പോള്‍

വിഭ്രമങ്ങളുടെ വേലിയേറ്റം വന്നുശ്വാസം മുട്ടിക്കും.
ഇനി ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ

പാഴ്‌ജന്മത്തിന്‍പാപക്കടലിലേക്കെടുത്തു ചാടി

പ്രാണന്‍ വെടിയുക

പിന്നെ പഴിചാരാനും

ഒന്നു മിണ്ടാനും പറയാനും ആരും കാണില്ലല്ലോ...
എന്നാലും,

ഞാന്‍ ഇവിടെത്തന്നെയുണ്ട്‌

നിങ്ങള്‍ കേള്‍ക്കാത്ത മൊഴികളില്‍

അരൂപിയായിട്ടാണെന്നു മാത്രം.

!@#!@#!@#!

മറുവാക്ക്

നാട്ടിടവഴിയിലൂടെ ഒറ്റയ്ക്കു

നടക്കുബോള്‍നിങളൊരു

നാഗരികാനാണോയെന്നു

കാറ്റു കിന്നാരം ചോദിയ്ക്കും
ഗൃഹാതുരതകള്‍തോല്‍ സഞ്ചിയില്‍തൂക്കി

നടന്ന കാഥികനായിരുന്നില്ലേയെന്നു

കാലം കണ്ണു തുറിയ്ക്കും
നാടുകള്‍ അടിക്കടി നഗരവല്ക്കരിക്കപ്പെടു-

ബോള്‍നോക്കുകുത്തികളായി നിലകൊള്ളുക

നിങ്ങളെഴുതിയ കള്ളക്കവിതകള്‍

മാത്രമായിരിക്കുമെന്നു

നാളെയൊരു നാട്ടുകവി

കളിയാക്കിച്ചിരിക്കും?

മനുഷ്യ ബോംബുകളോട്

മുയ്യം രാജന്‍

ആദ്യത്തെ പൊട്ടിത്തെറി

എപ്പോഴും ആളുന്നത്

സ്വന്തം നെന്ചിലാണ്.
ലോകത്തെ കിടിലം കൊള്ളിക്കുന്ന ഇത്തരം ദുരന്തങ്ങള്‍
എത്ര ആഴത്തിലാണു നമ്മുടെ മനസാക്ഷിയെ പൊള്ളിയ്ക്കുന്നത് !

ഒരു സംഘടനയോടേറ്റ ദൌത്യം

അതിന്റെ ദുരിതപൂര്‍ണ്ണമായ പരിസമാപ്തി ..?

ലോകത്തിന്റെ ഏറ്റവും വലിയ വിപത്താണത്.

വീടിന്റെ താങ്ങും തണലുമാകേണ്ടവര്‍

മരണക്കളിയിലൂടെ നേടുന്ന പ്രതിഫലം

അവരുടെ സുഖത്തിനായി ഭവിക്കുമോ?

ജീവനു പകരം നില്ക്കനാവുമോ മരണത്തിന്?

മരണത്തിനു വല്ലാതെ വിലയിടിഞ്ഞ

കിരാതകാലമാണിത്.

~@~@~@

നുറുങ്ങുകള്‍

മുയ്യം രാജന്‍

തുടക്കം

കണ്ണീരിലാണ്‌തുടക്കം...

വേദനയുടെ നദിനീന്തി ക്കടന്ന്ജീവിതത്തിന്റെ

ആഴക്കടലിലെത്തുമ്പോഴേയ്ക്കും

കൈകാലുകള്‍കുഴഞ്ഞു പോയിരുന്നു...

മടക്കം

ഗൃഹാതുരതകളുടെ

പെരുവഴിയിലേയ്ക്കാണ്‌

പഴമതേടിയുള്ള മടക്കയാത്ര

തറവാടെന്ന മുതുമുത്തശ്ശി-

യ്ക്കിപ്പോള്‍പുതു തലമുറക്കാരനായ

ഈ കൊച്ചുമോനെ ഓര്‍മ്മ കാണുമോ...?

^^^

ജനുവരി

ജനുവരിപ്പുലരിയ്ക്കു നേരുന്നു മംഗളം

ജനിസ്മൃതി വിടര്‍ത്തുന്ന സ്നേഹദളം

ജനമാനസങ്ങളെ തരളിതമാക്കിയ ജന്മജന്മാന്തര ഹൃദയ താളം.. ഇതു

ജീവല്‍ സ്പന്ദന മധുര മേളം...

പൊന്നില്‍ കുളിച്ചു പുഷ്പിണിയായി

പുഷ്യരാഗം ചൂടും പുണ്യ ദിനം

പിഞ്ചിളം പൈതലിന്‍ പഞ്ചാര മൊഴിയിലും

പുഞ്ചിരിപ്പാലൂറും സ്വര നിനാദം..

നയനാഭിരാമത്തെ മനോജ്ഞമാക്കിയ

നിരുപമ സൗന്ദര്യ ജീവ പ്രവാഹം..

നീലവാനവും നിറചിരി കണ്‍ക ളാല്‍

‍നവപ്പുലരിയ്ക്കു നേരും പ്രണാമം..!

സുസ്മേര സുമവൃന്ദം സന്തതമൊരുക്കിയ

സുഗമ സംഗീത ഋതു പ്രഭാവം..

സ്വര്‍ഗവും ഭൂമിയ്ക്കു സ്വാഗത മോതിയ

സുകൃതമാം പിറവിതന്‍ സുപ്രഭാതം..!

()()()

ഭക്തിമാര്‍ഗം

കിനാവള്ളിയില്‍ തൂങ്ങിയാടുമ്പോള്‍

സ്വര്‍ഗ കവാടം കണ്ടു.

സ്വര്‍ഗപ്രവേശത്തിനുള്ള ഊഴം കാക്കുമ്പോള്‍

കാവല്‍ ക്കാരനായ ചെകുത്താന്

ഉപചാരം പറയാത്തതിനാണ്‌ എനിക്കീ പിഴ കിട്ടിയത്.

വെട്ടിത്തിളക്കുന്ന എണ്ണക്കു മീതേയുള്ള

നൂല്‍പ്പാലവും അതിനു മേലെയുള്ള നടത്തവും

കൊള്ളിയാനായി കണ്ണിലുടക്കി..

തിളക്കുന്ന എണ്ണയിലേക്കു നിപതിക്കുമ്പോള്‍

കൈത്താങ്ങായി നീണ്ടു വന്നതോ

ചെകുത്താന്റെ കൈകള്‍ . . ?

കുന്തത്തില്‍ കോര്‍ത്ത്

പപ്പടം പോല്‍ പൊള്ളിച്ചെടുക്കുമെന്നു

പേടിച്ചരണ്ടപ്പോളാണ്‌ അരുളപ്പാടുണ്ടായത്:

നിനക്കിപ്പം സ്വര്‍ഗസ്ഥനായ ഭഗവാനെയാണോയിഷ്ടം ...

അതോ, കാവല്ക്കാരനായ എന്നെയോ..?

എന്തുത്തരം പറയണമെന്ന് മിഴിച്ചിരിക്കുബോഴാണു

കിനാവിന്റെ നൂലിഴ പെട്ടെന്നു പൊട്ടിപ്പോയത്.

അങ്ങനെയാണ്‌ ഞാന്‍

ചെകുത്താന്റെ ഉപാസകനും പരമഭക്തനുമായത്.

&*&*&*

റോയാലിറ്റി ഷോ

സുഗുണനെ ഇനി

എന്താക്കിത്തീര്‍ക്കണമെന്ന ചോദ്യത്തിന്‌ രമണനും രാഗിണിക്കും, വൈകിയാണെങ്കിലുമൊരു ഉത്തരം കിട്ടി...അവന്റെ ദുശ്ശാഠ്യങ്ങള്‍ ഈയിടെയായി അടിക്കടി കടമ്പകള്‍ ചാടിക്കടക്കുകയാണ്‌. യുവഹരം. കാലക്കേട്‌. അതുതന്നെ.പഠനകാര്യത്തില്‍ തീരെ താല്‍പര്യമില്ല. ഓരോ സുപ്രഭാതവും സുഗുണന്റെ പുതിയ ദുരാഗ്രഹവുമായിട്ടാണ്‌ പൊട്ടി വിടരുന്നത്‌. അത്‌ സാദ്ധ്യമാക്കിയില്ലെങ്കില്‍ പട്ടിണി, ഒളിച്ചോട്ടം, ആത്‌മഹത്യ...അങ്ങിനെയുള്ള ഭീഷണികളാണ്‌ ഒളിയമ്പുകള്‍...ഏകമകന്‍. അവനെ രാജാവിനെപ്പോലെ വളര്‍ത്തി വലുതാക്കണമെന്ന് മോഹമുണ്ട്‌. പക്ഷേ, അവന്റെ താല്‍പര്യങ്ങള്‍ മറ്റുപലതാണ്‌. എളുപ്പത്തിലുള്ള ധനാഗമനമാര്‍ഗ്ഗങ്ങളാണവന്റെ ലക്ഷ്യം.അകാലത്തില്‍ പൂട്ടിപ്പോയ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു രമണന്‍. ഷഷ്ടിപൂര്‍ത്തിയിലെത്തിയിട്ടും സ്വന്തം നിലനില്‍പ്പിന്റെ തത്രപ്പാടിലാണിപ്പോഴും. കമ്പനി തുറന്നാല്‍ നഷ്ടപരിഹാരമായി നല്ലൊരുതുക കൈവരുമെന്ന ശുഭപ്രതീക്ഷ... നിരവധി രോഗങ്ങള്‍, പ്രാരാബ്ധങ്ങള്‍, ചികിത്സ, മകന്റെ ഉപരി പഠനം അങ്ങിനെ അങ്ങിനെ നൂറായിരം നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുകയാണ്‌, ജീവിതമാര്‍ഗ്ഗം. മേമ്പൊടിയായി സുഗുണന്റെ ദുര്‍ഗ്ഗുണ സമ്പ്രദായങ്ങളും...-അവനെ നമുക്കു ബാംഗ്ലൂരില്‍

വിട്ട്‌ പഠിപ്പിച്ചാലോ...?അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും ഉറക്കം വരാതെ തിരിഞ്ഞും, മറിഞ്ഞും കിടക്കുന്ന രാഗിണി മകന്‍ പകല്‍ പുറപ്പെടുവിച്ച അന്ത്യശാസനത്തെക്കുറിച്ച്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌. ഇരുപത്തിനാലു മണിക്കൂര്‍ത്തെ അള്‍ട്ടിമേറ്റം.-ആത്മഹത്യ അല്ലെങ്കില്‍ ഒളിച്ചോട്ടം...?-ഇതില്‍ ഏതു വഴിയാണവന്‍ തിരഞ്ഞെടുക്കുക?അതോര്‍ത്തപ്പോള്‍ മനസ്സില്‍ തീയ്യാളി.മൊബൈല്‍, ലാപ്ടോപ്‌, ടു വീലര്‍...ഇപ്പോള്‍ ചെത്തി നടക്കാന്‍ ഒരു ഫോര്‍ വീലറാണവന്റെ ആവശ്യം....! രണ്ടരലക്ഷം രൂപാ...!- വീടു പണയപ്പെടുത്തി അവന്റെ ആഗ്രഹം സഫലമാക്കിയാലോ...?-തിരിച്ചടവോ...? വീടിനായി ലോണെടുത്തതിന്റെ ഗഡു ഇതുവരേയ്ക്കും തീര്‍ന്നിട്ടില്ലല്ലോ മോളേ...-എന്തായാലും നാളെ പുലരും മുമ്പൊരു ഡിസിഷന്‍ വേണം... അല്ലെങ്കില്‍ നമുക്ക്‌ നമ്മുടെ മോന്‍....വിങ്ങിപ്പൊട്ടുന്ന രാഗിണിയെ രമണന്‍ ചേര്‍ത്തുപിടിച്ച്‌ സമാശ്വസിപ്പിച്ചു.രാവിലെ മുതല്‍ മുറിയില്‍ കയറി വാതിലടച്ച്‌ കുത്തിയിരിപ്പാണ്‌ സുഗുണന്‍.തൊടിക്കപ്പുറത്തൂടെ കൂകിപ്പായുന്ന രാത്രി വണ്ടിയുടെ മുരള്‍ച്ച കാതില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍ പേടി സടകുടഞ്ഞെണീറ്റു.-നിങ്ങളറിഞ്ഞോ, വേലായുധേട്ടന്‍ ജയറാമിനെ ബാംഗ്ലൂരിലയച്ച്‌ പഠിപ്പിക്കാന്‍ പോക്വാ... മാലിനി വിളിച്ചപ്പം പറഞ്ഞു.-അതിനവന്‍ എട്ടില്‍ മൂന്നാവര്‍ത്തി പൊട്ടിയതല്ലോടീ...അവനിനിയെന്തോന്ന് പഠിക്കാനാ?-കുട്ടികളെ ആടാനും പാടാനും ഒക്കെ പഠിപ്പിക്കുന്ന ഒരു ഷോര്‍ട്ട്‌ ടേം കോഴ്സുണ്ടത്രെ അവിടെ...പഠിക്കാന്‍ സ്വതേ മണ്ടന്മാര്‍ക്കായുള്ള ഒരു ന്യൂ റിഫ്രഷ്‌മന്റ്‌ കോഴ്സാ...സമ്പൂര്‍ണ്ണ പഠന സഹായി.... അത്‌ പഠിച്ചാ ടീവീലൊക്കെ ധാരാളം ചാന്‍സ്‌ കിട്ടൂന്നാ പറയണത്‌...അപ്പോഴാണ്‌ മനസിലൊരു തീപ്പൊരി പാറിവീണത്‌.ഇതിപ്പോ റിയാലിറ്റി ഷോകളുടെ വിളവെടുപ്പ്‌ കാലമാണ്‌...ജയിച്ചു വന്നാല്‍ കോടികളാണ്‌ സമ്മാനത്തുക..! കൂടാതെ വിലകൂടിയ കാറുകള്‍... മോടിയേറിയ ഫ്ലാറ്റുകള്‍, ..നാടുനീളെ ആരാധകര്‍...വളരെയേറെ സ്റ്റാറ്റസുള്ള ഒരു ജീവിതോപാധി... ഭഗവാനേ, അതൊന്നു ക്ലിക്കായെങ്കില്‍...രമണന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു.-അതിന്‌ നമ്മുടെ മോന്‌ ആടാനും പാടാനുമൊക്കെ അറിയ്‌വോടീ..-അവന്‍ ബാത്ത്‌ റൂമില്‍ കയറിയാല്‍ ആട്ടോം പാട്ടും തന്നാ...കേട്ടാല്‍ ഏതോ മത്സരത്തിനുള്ള റിഹേര്‍സലാണെന്നേ തോന്നൂ...-എങ്കില്‍ നീ സമാധാനമായിട്ടിനി കിടന്നുറങ്ങിക്കോ...ബാക്കി കാര്യം ഞാനേറ്റു.ഇന്റര്‍നെറ്റും ഇ-മെയിലുമൊക്കെ മഹാന്മാര്‍ ഇതിനായിട്ടല്ലെ കണ്ടുപിടിച്ചത്‌... എസ്സെമ്മ്സ്സിലൂടെ ഏത്‌ മണ്ടശിരോമണിയേയും പ്രഥമസ്ഥാനത്ത്‌ കുടിയിരുത്താം...അതിനായിട്ട്‌ ഒരു യുവനിരതന്നെയിന്ന് ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്‌... ഭാഗ്യമുണ്ടെങ്കില്‍ നമ്മുടെ മോനും കരയ്ക്കണയും.-ഒരു ബാത്‌റൂംസിംങ്ങറിനുപോലും അനായാസം കൈവരിക്കാവുന്ന അത്യപൂര്‍വ നേട്ടം- എ വെറൈറ്റി എന്റര്‍ടൈന്‍മന്റ്‌ പ്രോഗ്രാം...ഉവ്വോ...?-അവനെ സ്പോണ്‍സര്‍ ചെയ്യാന്‍ എത്ര വല്യ കമ്പനികളായിരിക്കും കടന്നു വരിക..അല്ലേ ചേട്ടാ...?രാഗിണി ആകാംക്ഷ കൂറി.-അതെ..തിരുമണ്ടന്മാര്‍ക്കുമുണ്ടാവുമെടീ മഹാന്മാരായി വിലസാനുള്ള ഒരു സ്വപ്ന സൗഭാഗ്യ സുദിനം..!അത്രയും പറഞ്ഞതും രമണന്‍ കിടക്കയില്‍നിന്നും ഒറ്റച്ചാട്ടത്തിന്‌ ടീവിയുടെ മുന്നിലെത്തി; അനല്‍പമായ ആഹ്ലാദത്തോടെ അതിനെ ഉച്ചത്തില്‍ കരയിച്ച്‌, ഗാനത്തിന്റെ താളത്തിനൊത്ത്‌ ആടിപ്പാടാന്‍ തുടങ്ങി...

-------------------------

മുയ്യം രാജന്‍

Kanmadam, T1-20, NCL Colony, Post & Distt. Singrauli, M.P 486 889

ഡിസംബറിനോട് വിട!

മുയ്യം രാജന്‍

യുഗയുഗാന്തരങ്ങളുടെ ഭാരം പേറി

നടുവൊടിഞ്ഞ നീയിന്നുമൊരു

നവോഢയാണെന്നേ ഞാന്‍ പറയൂ...

നവലോകത്തിലേയ്ക്ക് കാലൂന്നുന്ന

പുതുമോടികള്‍ക്ക്‌ വിടപറച്ചിലോടെ

സുസ്വാഗതമോതുമ്പോള്‍നൊമ്പരത്താല്‍

ഈ കണ്ണുകള്‍ഒരിക്കലും ഈറനണിയരുത്....

മഴയും വെയിലും മഞ്ഞും നനഞ്ഞ്‌

വീര്‍പ്പിന്റെ വിഴുപ്പു ഭാണ്ഡം ചുമന്ന നീ

സര്‍വ ചരാചരങ്ങളേയും അതിജീവിച്ച്പുതു

വരവേല്‍പ്പിന്റെതാരാട്ടുപാട്ട് കേള്‍ക്കണം..

വിരഹത്തിന്റെ വിതുമ്പല്‍ഉള്ളിലൊതുക്കി

കാലത്തിന്റെ കൊള്ളരുതായ്മകളയവിറക്കുമ്പോള്‍തെല്ലും

പശ്ചാത്തപിക്കരുതെന്ന ഒരപേക്ഷ

മാത്രമാണിനി ബാക്കിയുള്ളത്‌.

000

ജലരേഖകള്‍

കടല്‍ കരയുകല്ല; കലമ്പുകയുമല്ല

കാലാകാലങ്ങളായുള്ള അന്ത:സംഘര്‍ഷങ്ങളെ

ഉരുക്കഴിക്കുകയാണ്‌.

അലറി വിളിച്ചു വന്ന്‌

അരുമയായി കാലില്‍ തൊട്ടു തലോടുബോള്‍

അനുഭവിച്ചറിയുന്നത്‌ സാന്ത്വനമോ? സുകൃതമോ ?

സ്വന്തം സ്വത്വത്തെ ആഴത്തില്‍ തൊട്ടറിയാനുള്ള

വെമ്പലോ? വിതുമ്പലോ ?

വികാരച്ചുഴിയില്‍ മദിച്ച്‌

വിങ്ങലോടെ പിന്‍ വാങ്ങുമ്പോള്‍

കാല്‍ക്കീഴില്‍ നിന്നടര്‍ത്തിയ

ഇത്തിരി മണ്ണെനിക്കു ദാനം തരുമെന്നോ?

ആലോലം തുള്ളുന്ന എന്റെ അഭിനിവേശത്തെ

കോലാഹലത്തിരയില്‍ മുക്കി വിശുദ്ധമാക്കാമെന്നോ?

തല തല്ലി ചിരിച്ചും , കളിച്ചും , രസിച്ചും നേരം കളയുന്ന കടലേ

നിനക്കെന്തായാലും മനുഷ്യ സം ഘര്‍ ഷങ്ങളുടെ

ആഴമളക്കാനുള്ള അളവുകോലാകാനാവില്ലെന്നതുറപ്പ്‌ .

&&&&

മഴക്കവിതകള്‍

കൃത്രിമ മഴ

തീക്കുണ്ടമായ മനസ്സിനെ

മഴയിപ്പം ശമിപ്പിക്കും ..

കൊടും കാറ്റ്‌ വീശും ..

മേഘങ്ങള്‍ കരിം കൊടി തോരണങ്ങള്‍ തൂക്കും ..

"കഴിഞ്ഞ മഴക്കാണു ഈ വീടിന്റെ

നെടും തൂണായ എന്റെ പൊന്നുമോനെ

നീ കുരുതികഴിച്ചതെന്നു"

അമ്മ നെഞ്ചത്തടിച്ചു പയ്യാരം പറഞ്ഞിട്ടും

മഴ പെയ്യാത്തതിനാല്‍ കണ്ണീരുകൊണ്ടു

കൃത്രിമ മഴ പെയ്യിച്ചു കളഞ്ഞു എന്റെ അമ്മ...!

കണ്ണീര്‍ മഴ

കാലം തെറ്റി

മഴക്കാലം കയറി വന്നതിനാല്‍

കാര്‍ഷിക വിളകള്‍ നശിച്ചു..

ഭൂപണയ ബാങ്കില്‍ നിന്നും

ജപ്തി നോട്ടീസ്‌ വന്നു..

നാട്ടില്‍ ആത്മഹത്യ ആഘോഷമായി .

***

അടയാളം

കണ്ണീരിന്റെ കുളം കോരി

ഉമിനീര്‍ വറ്റിയ കര്ഷകന്‍ദൈവ നിയന്ത്രണത്തിലുള്ള

റേഷന്‍ കടയുടെ മുന്നില്‍വരള്‍ ച്ചയുടെ

തിരിച്ചറിവുകാര്‍ ഡുമായി

ക്യു നില്ക്കുന്നു.

കാലവര്ഷത്തെ മൊത്തത്തില്‍

തീറെടുത്ത പുത്തന്‍ കരാറുകാരന്‍ഇപ്രാവശ്യം

തെരഞെടുപ്പു വാഗ്ദാനമാക്കുന്നത്കുടിവെള്ളമെന്ന

ചിഹ്ന്മാണത്രെ !

+++